Monday, February 28, 2011

ഒറ്റക്കമ്പി നാദം





ചിത്രം : തേനും വയമ്പും
രചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ ജെ യേശുദാസ്






ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍ ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ 


നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ 
എന്നും ഉള്ളിലെ ദാഹമെങ്കിലും 

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും






താമരക്കുമ്പിളല്ലോ മമ..




രചന: പി ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: എസ് ജാനകി
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല



താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍
താതാ നിന്‍ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
ദേവാ...ദേവാ...ദേവാ....
(താമര...)

കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ....ദേവാ....ദേവാ...
(താമര...)

താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിടര്‍ന്നൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
ദേവാ...ദേവാ.. ദേവാ.







 

നീള്‍മിഴിപ്പീലിയില്‍ ...





 ചിത്രം : വചനം
രചന :: ഒ എന്‍ വി കുറുപ്പ്
സംഗീതം : മോഹന്‍ സിതാര
പാടിയത് : കെ ജെ യേശുദാസ്




നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍
വെറുമന്യനെപോല്‍
(നീള്‍മിഴിപ്പീലി)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
മാനിനീ... നാമിരുന്നു...
(നീള്‍മിഴിപ്പീലി)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍ , നൊമ്പരങ്ങള്‍ ‍






വാതില്‍പ്പഴുതിലൂടെന്‍ ...



ചിത്രം : ഇടനാഴിയില്‍ ഒരു കാലൊച്ച
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : വി ദക്ഷിണമൂര്‍ത്തി
പാടിയത് : കെ ജെ യേശുദാസ്




വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു..
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി..

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു





 

ലക്ഷാര്‍ച്ചന കണ്ടു




ചിത്രം: അയലത്തെ സുന്ദരി
രചന: മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ശങ്കര്‍ ഗണേശ്
പാടിയത്: യേശുദാസ്



ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു (ലക്ഷാര്‍ച്ചന)
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു

മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍
അറിഞ്ഞൂ ഞാന്‍
(ലക്ഷാര്‍ച്ചന)

അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങി







നിന്‍ തുമ്പു കെട്ടിയിട്ട...




ചിത്രം : ശാലിനി എന്‍റെ കൂട്ടുകാരി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ജി ദേവരാജന്‍
പാടിയത് : കെ ജെ യേശുദാസ്



 
സുന്ദരീ...ആ.. സുന്ദരീ... സുന്ദരീ....

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു 
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. 








ഹിമശൈലസൈകത ..






ചിത്രം : ശാലിനി എന്‍റെ കൂട്ടുകാരി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ദേവരാജന്‍
പാടിയത് : പി മാധുരി

 

ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?






സ്വപ്നങ്ങളൊക്കെയും





ചിത്രം : കാണാന്‍ കൊതിച്ച്
രചന : പി ഭാസ്കരന്‍
സംഗീതം : വിദ്യാധരന്‍
പാടിയത് : യേശുദാസ്



സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം….
ആശതൻ തേരിൽ നിരാശതൻ
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..

കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം ..,
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….

സങ്കല്പകേദാരഭൂവിൽ വിളയുന്ന
പൊൻ കതിരൊക്കെയും പങ്കുവയ്കാം..
കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
നമ്മളേ നമ്മൾക്കായ് പങ്കുവയ്ക്കാം…







 

പോക്കുവെയില്‍.....




ചിത്രം : ചില്ല്
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എം ബി ശ്രീനിവാസന്‍
പാടിയത് : കെ ജെ യേശുദാസ്




പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
പൂക്കളായ് അലകളില്‍ ഒഴുകി പോകെ
കണ്‍നിറയേ അതു കണ്ടു നിന്നു പോയി (2)
എന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി (2)

പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
ആദ്യം അന്നാദ്യം ഞാന്‍ കണ്ടു നിന്നേ
പാട്ടില്‍ ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം

അഞ്ചനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു
അഞ്ചിതള്‍ താരകള്‍ നിന്‍ മിഴിയില്‍ കണ്ടു
രാത്രി ഈ രാത്രി എന്നോമലേ പോലെ
പാട്ടില്‍ ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം







നീലനിശീഥിനീ നിന്‍ ...




ചിത്രം  : CID നസീര്‍
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലാപനം : ബ്രഹ്മാനന്ദന്‍





നീലനിശീഥിനീ നിന്‍ മണിമേടയില്‍
നിദ്രാവിഹീനയായ് നിന്നു
നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
(നീലനിശീഥിനീ..)

ജാലകവാതിലിന്‍ വെള്ളിക്കൊളുത്തുകള്‍
താളത്തില്‍ കാറ്റില്‍ കിലുങ്ങീ (..ജാലകവാതിലിൻ..‍)
വാതില്‍ തുറക്കുമെന്നോര്‍ത്തു വിടര്‍ന്നിതെന്‍
വാസന്തസ്വപ്നദലങ്ങള്‍..
വാസന്തസ്വപ്നദലങ്ങള്‍
ആ...ആ...ആ...

നീലനിശീഥിനീ നിന്‍ മണിമേടയില്‍
നിദ്രാവിഹീനയായ് നിന്നു..

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞൂ (..തേനൂറും ചന്ദ്രിക..)
തേടിത്തളരും മിഴികളുമായ് ഞാന്‍
ദേവിയെ കാണുവാന്‍ നിന്നൂ
ദേവിയെ കാണുവാന്‍ നിന്നൂ
ആ...ആ...ആ...
(നീലനിശീഥിനീ..)







 

കാട്ടിലെ പാഴ്മുളം ...


 

ചിത്രം : വിലയ്ക്കു വാങ്ങിയ വീണ
രചന : പി ഭാസ്ക്കരൻ
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടിയത് : യേശുദാസ്

 
 


കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ.. അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും....

നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ നിന്നെ ക്ഷണിയ്ക്കുന്നൂ
കാട്ടിലെ.......

മന്മനോവീണയില്‍...
മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം
തറയില്‍ വീണിന്നു തകരുന്നൂ
തറയില്‍ വീണിന്നു തകരുന്നൂ
കാട്ടിലെ......
വരവാണീ ഘനവേണീ
വരുമോ നീ വരുമോ?
മധുരമധുരമാ ദര്‍ശനലഹരി തരുമോ?
നീ തരുമോ?
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ







 

Sunday, February 27, 2011

എത്രയോ ജന്മമായ്





ചിത്രം  :  സമ്മര്‍ ഇന്‍ ബെതലഹേം
രചന  :  ഗിരീഷ് പുത്തഞ്ചേരി
സംഗീതം  :  വിദ്യസാഗര്‍
പാടിയത്  :  ശ്രീനിവാസ്, സുജാത


എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻനിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ

പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ്മാസരാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാസുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ








 

ഇളവന്നൂര്‍ മഠത്തിലെ

  


ചിത്രം : കടത്തനാട്ട് മാക്കം
രചന : പി ഭാസ്കരന്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്



ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെ
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...

കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍..
കനവിന്റെ കളിത്തേരില്‍ വന്നില്ലേ.. സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..
ക്ഷണിച്ചില്ലേ...

പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു..
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ..
വന്നാട്ടേ...






 

ഇല കൊഴിയും ..






ചിത്രം : വര്‍ഷങ്ങള്‍ പോയതറിയാതെ
രചന : കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്



ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
ആ കാട്ടു തീയില്‍ (ഇല കൊഴിയും )

പ്രേമത്തിന്‍ മധുരിമയും
വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )




അനുരാഗിണീ...




രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സന്‍
പാടിയത്: യേശുദാസ്‌
ചിത്രം: ഒരു കുടക്കീഴില്‍



അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. 

കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ





 

ഉത്രാടപ്പൂനിലാവേ




രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌ 
ആല്‍ബം: ഉത്സവഗാനങ്ങൾ




ഉത്രാടപ്പൂനിലാവേ വാ..ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ.. വാ.. വാ‍..


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്നപൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…



തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…









മനുഷ്യൻ മതങ്ങളെ




രചന: വയലാര്‍ 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: അച്ഛനും ബാപ്പയും



മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

ഹിന്ദുവായീ മുസ്സൽമാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു






ചന്ദനവളയിട്ട..

 
 
 
 
രചന: ഗിരീഷ്‌ പുത്തഞ്ചേരി
 സംഗീതം: വിദ്യാസാഗര്‍
 പാടിയത്: വിജയ്‌ യേശുദാസ്‌ 
ആല്‍ബം: തിരുവോണ കൈനീട്ടം 




ചന്ദനവളയിട്ട കൈ കൊണ്ടു ഞാൻ
മണിച്ചെമ്പകപൂക്കളമെഴുതുമ്പോൾ
പിറകിലൂടൊരാൾ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെൻ മിഴികൾ പൊത്തി
മഷിയെഴുതാത്തൊരെൻ മിഴികൾ പൊത്തി


കോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ
പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ
ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ


മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ
ആദ്യമായ് എൻ കരളിലെ കളമൈന ജതി മൂളവേ
അന്നെന്റെയുള്ളിൽ അരുതാത്തൊരേതോ
രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ





 

യാത്രയായി ...

 
 
 
 
രചന: കാവാലം നാരായണപണിക്കര്‍ 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌, അരുന്ധതി
ചിത്രം: ആയിരപ്പറ


 
ആ..ആ..ആ....

യാത്രയായി വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍
തീരാ തേനുണ്ടോ...
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി 
ഉണരുമല്ലോ പുലരി...

നിന്‍ കാതില്‍ മൂളും മന്ത്രം
നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു..






മനയ്‌ക്കലെ തത്തേ

 
 
 
 
രചന: വയലാര്‍ 
സംഗീതം : സലീല്‍ ചൌധരി 
പാടിയത്: യേശുദാസ്‌ 
ചിത്രം: രാസലീല



മനയ്‌ക്കലെ തത്തേ.. മറക്കുട തത്തേ..
മനയ്‌ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോല്‍ പാടണം പോല്‍
പാതിരപ്പൂവിനു ഗന്ധര്‍വ്വന്‍ കാട്ടില്‍ പോകണം പോല്‍

പൊന്നാറ്റില്‍ പാടിത്തുടിച്ചു കുളിച്ചോ നീ..
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ..
ചന്ദനക്കോടിയെടുത്തോ..
ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ..
ഇളനീരും തേന്‍‌പഴവും നേദിച്ചോ..

താലത്തില്‍ അഷ്‌ടമംഗല്യമെടുത്തോ നീ..
പവിഴവിളക്കിന്‍ തിരി തെറുത്തോ..
പൊന്‍വള കയ്യിലണിഞ്ഞോ..
പാലയ്‌ക്കാമാലയണിഞ്ഞോ..
പ്രാണപ്രിയനെ കണ്ടോ..
ദശപുഷ്‌പം കൊണ്ടുപോയി ചൂടിച്ചോ






ഇവിടെ കാറ്റിനു..

 
 
 
 
രചന: വയലാര്‍ 
സംഗീതം: സലീല്‍ ചൌധരി 
പാടിയത്: യേശുദാസ്‌, ജാനകി 
ചിത്രം: രാഗം
 
 
 
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം..
വസന്തത്തിന്‍ തളിര്‍ത്തേരില്‍ ഇരുന്നതാര്
വാസരസ്വപ്നത്തിന്‍ തോഴിമാര്..

ഇവിടെ തേരു നിര്‍ത്താതെ
ഇതുവഴി ഒന്നിറങ്ങാതെ..
എനിയ്ക്കൊരു പൂ തരാതെന്തേ
പോയ് പോയ് പൂക്കാലം..
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം..
അകലെ കാതര തിരകള്‍..
അവയില്‍ വൈഢൂര്യമണികള്‍..
തിരകളില്‍ തിരു മുത്തു വിതച്ചതാര്
താരാകദ്വീപിലെ കിന്നരന്മാര്‍..
അകലെ കാതര തിരകള്‍..

ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍
ഒരു പിടി മുത്തെറിയാതെ..
മനസ്സിന്റെ കണ്ണടച്ചെന്തേ
പോയ് പോയ് കിന്നരന്മാര്‍..
ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം..
ഹൃദയം പൂത്തതു മിഴികള്‍..
അതില്‍ ഞാന്‍ നിന്‍ കൃഷ്ണമണികള്‍
നിറമുള്ള യുവത്വത്തിനെന്തഴക്...
നിന്റെ വികാരത്തിന്‍ നൂറഴക്.....
ഹൃദയം പൂത്തതു മിഴികള്‍..

ചിരിയ്ക്കും ചെണ്ടുമല്ലിക്കും
ചിറകുള്ള നൊമ്പരങ്ങള്‍ക്കും
തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍
വാ വാ വിശ്വശില്‍പ്പി...
പ്രിയഗായകാ നീ എന്നിലെ പ്രേമശില്‍പ്പി...







കദളി കണ്‍കദളി

 
 
 
രചന: വയലാര്‍ 
സംഗീതം: സലീല്‍ ചൌധരി 
പാടിയത്: ലത മങ്കേഷ്കര്‍ 
ചിത്രം: നെല്ല്



 
കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ..

മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ....
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ.....


കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ.....


മുളയ്ക്കും കുളുര്‍ മുഖക്കുരു മുത്തുകള്‍പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ...
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ.....







 

ചന്ദ്രകളഭം ....

 
 
 
രചന: വയലാര്‍ 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട്
 
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി?

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ? (ഈ നിത്യ...)
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
വസുന്ധരേ വസുന്ധരേ.....മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?


ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ? (ഈ വര്‍ണ്ണ...)
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ... വസുന്ധരേ...
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?








 

Saturday, February 26, 2011

രാവില്‍ നിലാ ...





രചന: അജിത്‌ നായര്‍
സംഗീതം: റെജി വയനാട്‌ 
പാടിയത്: ചിത്ര
ചിത്രം: നിലാവ്


രാവില്‍ നിലാ മഴക്കീഴില്‍
ഏതോ നിലാക്കിളിക്കൂട്ടില്‍ .
അറിയാതെ ചുണ്ടില്‍ പടര്‍ന്നോരീ മഞ്ഞും
പകരാത്ത ചുംബനമായിരുന്നു

നോവറിഞ്ഞു മാറി നിന്ന രാവില്‍
മോഹമെന്നു കാതില്‍ മൂളി നീയും
മധു നുകര്‍ന്ന പൂവിലെ നനവറിഞ്ഞ പൂവിതള്‍
മറവി നെയ്ത നൂലിഴതന്‍ ഇരുള്‍ക്കൂട്ടിലായി ..
വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു ...

നോവുറഞ്ഞ രാത്രി മാറി നാളെ
ഓണമെന്നു കാതില്‍ മൂളി മേഘം
പോയ് മറഞ്ഞൊരോര്‍മ്മയിലെ ഓണത്തുമ്പിയോ
പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ
ഇടനെഞ്ചിലെ നേര്‍ത്തൊരീണമോ ?






നക്ഷത്രദീപങ്ങള്‍

 
 
 
 
 
രചന: ബിച്ചു തിരുമല 
സംഗീതം: ജയവിജയ
പാടിയത്: യേശുദാസ്‌ 
ചിത്രം: നിറകുടം 




നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാഗസുധാസാഗരത്തില്‍ നീരാടി 

ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
സദിരു തുടങ്ങി
സദിരു തുടങ്ങി സംഗീതലഹരിയില്‍
സദസ്യര്‍ നിശ്ചലരായി 

ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി

പധരിധനിധ നിസസ
ധനിരിസ സരിരി
നിസരിസരിഗ രിസസ
ധനിരിസ സരിരി
പധരിധനിധ നിസരിസസ നിസരിസസ
നിസരിസസ നിസരിസസ
രിഗരിസസ നിസരിസസ
രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ
ധധരിനിധ പധരിധനിധ പമ
സനിധപമഗരിസ
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി
വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി

മൃദംഗത്തില്‍ പാലക്കാട്ടു മണി
നെയ്ത ലയതാള തരംഗങ്ങള്‍
ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു 
നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍ 
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു 












ഹൃദയം ദേവാലയം




രചന: ബിച്ചു തിരുമല 
സംഗീതം: ജയവിജയ 
പാടിയത്: യേശുദാസ്‌ 
ചിത്രം: തെരുവുഗീതം



ഹൃദയം ദേവാലയം ഹൃദയം ദേവാലയം
പോയവസന്തം നിറമാലചാര്‍ത്തും
ആരണ്യദേവാലയം - മാനവ
ഹൃദയം ദേവാലയം

ആനകളില്ലാതെയമ്പാരിയില്ലാതെ
ആറാട്ടുനടക്കാറുണ്ടിവിടേ -സ്വപ്നങ്ങള്‍
ആഘോഷം നടത്താറുണ്ടിവിടേ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്
കഥകളിയാടാറുണ്ടിവിടേ - ചിന്തകള്‍
സപ്താഹം ചൊല്ലാറുണ്ടിവിടേ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേക്കം നടത്താറുണ്ടിവിടേ -ദുഃഖങ്ങള്‍
മുഴുക്കാപ്പുചാര്‍ത്താറുണ്ടിവിടേ
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടേ - ഓര്‍മ്മകള്‍
ശീവേലിതൂകാറുണ്ടിവിടേ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയഗുഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം 








ഏഴു സ്വരങ്ങളും

 
 
 
രചന: ബിച്ചു തിരുമല 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: ചിരിയോ ചിരി



 
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയില്‍ കരപരിലാളന ജാലം...
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...

ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ..

ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-








 

രാജഹംസമേ ...

 
 
 
രചന: കൈതപ്രം 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: ചിത്ര 
ചിത്രം: ചമയം 


 
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍
ഓ....

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ 
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ 

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ 
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ 
 
 
 



അന്തിക്കടപ്പുറത്ത്




രചന: കൈതപ്രം 
സംഗീതം:ജോണ്‍സന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, ജോളി എബ്രഹാം 
ചിത്രം: ചമയം 



അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല
ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍
മൂപ്പര് പോണതാണേ
(അന്തിക്കടപ്പുറത്ത്)

മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ....
(അന്തിക്കടപ്പുറത്ത്)

കടലിനക്കരെയേഴിലംപാലയിലായിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാനോമനവണ്ടു മുരളൂലേ
അക്കരെയിക്കരെയോടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ
മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ
(അന്തിക്കടപ്പുറത്ത്)

താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന്‍ കുട്ടിക-
ളക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറിത്തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ്
(താരിത്തക്കിടി)

ഞാനും കേട്ടേ ഞാനും കണ്ടേ
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ
കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലു-
മിത്തിലുമാടം മാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു
താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ് 








ഇന്നുമെന്റെ കണ്ണുനീരില്‍





രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌
ചിത്രം: യുവജനോത്സവം



ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ..

സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയ പൂ‍ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും...

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍..
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ..







മന്ദാരച്ചെപ്പുണ്ടോ ...





രചന: പൂവച്ചല്‍ ഖാദര്‍ 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, ചിത്ര 
ചിത്രം: ദശരഥം 



മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
ഓ.............................
 

തഴുകുന്ന കാറ്റില്‍ താരാട്ടുപാട്ടിന്‍ വാത്സല്യം -
വാത്സല്യം
രാപ്പാടിയേകും നാവേറ്റുപാട്ടിന്‍ നൈര്‍മല്യം -
നൈര്‍മല്യം
തളിരിട്ട താഴ് വരകള്‍ താലമേന്തവേ
തണുവണിക്കൈകള്‍ ഉള്ളം ആര്‍ദ്രമാകവേ
മുകുളങ്ങളിതളണിയേ കിരണമാം കതിരണിയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു


എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍ -
കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ -
അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാദമൂതവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു